വർത്തമാന മുസ്ലിം രാഷ്ട്രീയത്തിന്റെ വ്യാവഹാരിക പ്രതലങ്ങളിലെ നിർമാണാത്മക വീണ്ടെടുപ്പിനെ സംബന്ധിച്ച ആലോചനാ പരിസരങ്ങളിൽ സർ സയ്യിദിന്റെ കാഴ്ച്ചപ്പാടുകളെ വിശകലന വിധേയമാക്കുന്നതിൽ പ്രസക്തിയുണ്ട്. നൂതന വിദ്യാഭാസ രംഗത്തും ആധുനിക നാഗരികതയുടെ ലോകത്തേകും ഉത്തരേന്ത്യൻ ഉമ്മത്തിന്റെ സാന്നിദ്ധ്യം നൽകുന്നതിൽ സർ സയ്യിദ് വഹിച്ച പങ്ക് വ്യതിരിക്തമാണ്. വിദ്യഭ്യാസ നവോത്ഥകനായകൻ എന്നതിനപ്പുറത്തേക് സാമൂഹിക രൂപീകരണ വക്താവ് എന്ന നിലയിൽ സർ സയ്യിദിനെ വായിക്കുകയാണ് കൂടുതൽ ഉചിതം. കേവലമൊരു രാഷ്ട്രീയ ശക്തി ആർജിച്ചെടുക്കുന്നതിന്റെ നിരർത്ഥകത അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട് . രാഷ്ട്രീയ,സാമ്പത്തിക, സാമൂഹിക തുടങ്ങി സമസ്ത മേഖലകളിലുമുളള ഉന്നമനം അദ്ദേഹം ലക്ഷ്യം കണ്ടു.
ഒന്നാം സ്വാതന്ത്രാനന്തരം ഇന്ത്യൻ മുസ്ലിംകൾ നേരിട്ട പ്രത്യാഘാതങ്ങൾ ചെറുതൊന്നുമല്ല . നാനാ മതസ്ഥരും പങ്കെടുത്ത ലഹളക്ക് മുസ്ലിംങ്ങളിൽ കുറ്റം ചുമത്തി ബ്രിട്ടീഷുകാർ ഇന്ത്യൻ മുസ്ലിങ്ങളെ വേട്ടയാടി ,മുസൽമാന്റെ മസ്ജിദുകളും ഭവനങ്ങളും കത്തിയെരിഞ്ഞു ,യമുന നദിയിൽ ഇന്ത്യൻ മുസൽമാന്റെ രക്തചാലുകൾ കൊണ്ട് ദുർഗന്ധം ഭവിച്ചു ,അയ്യായിരത്തോളം വരുന്ന മുസ്ലിം പണ്ഡിതന്മാർ കൊല്ലപെട്ടു. എന്റെ മുമ്പിൽ രക്ത പുഴ ഒഴുകുന്നു എന്ന് വിഷ്യ കവി ഗാലിബ് എഴുതിയ കാലഘട്ടം. 1857 ലെ ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ ദയനീതക്ക് സാമ്പത്തികമായും സാമുഹികമായും രാഷ്ട്രീയവുമായ പുരോഗതിയെ പരിഹാരമായി അന്ന് നിർദ്ദേശിച്ചത് സർ സയ്യിദ് മാത്രമായിരുന്നു. നവോത്ഥാനന്തര യൂറോപ്യൻ നാഗരിക ശക്തിക്കെതിരെ ഇന്ത്യൻമുസ്ലിമിന്റെ ഈമാനിക ആവേശം കൊണ്ട് മാത്രം പിടിച്ചു നിൽക്കുക സാധ്യമല്ലെന്ന തിരിച്ചറിവിനെ വിമർശിക്കുന്നത്തിൽ അസോഭാവികതകൾ ഏറെയുണ്ട്.
ഇന്ത്യൻ മുസ്ലിമിന്റെ ക്രിയാത്മക രാഷ്ട്രീയം ആരംഭിക്കുന്നത് തന്നെ 1858 ന് ശേഷമാണ്. അതിന്റെ ശേഷം സർ സയ്യിദ്ന് സ്വകാര്യ ജീവിതം ഇല്ല എന്ന് പറയുന്നതിൽ തെറ്റില്ല .ചെറിയ സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ധത്തെയും വെച് ഇന്ത്യ പോലുള്ള മഹാ രാജ്യയത്തെകോളനീകരിച്ച യൂറോപ്യൻ രഹസ്യത്തെ അഹമ്മദ് ഖാൻ മനസ്സിലാക്കാക്കി. ആധുനിക വ്യവഹാരങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം അനിവാര്യയമാണെന്ന ബോധ്യത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു . ഓക്സ്ഫോർഡും കാംബ്രിഡ്ജും പോലെ ഒരു കേന്ദ്രം ഇന്ത്യൻ മുസൽമാന്റെ അടിവേര് പാകുന്നതിനു അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു .
ആധുനിക ശാസ്‌ത്ര ലോകത്തെ കുറിച്ച് അറിയാൻ 1864 ൽ അലിഗഢിൽ translation society രൂപികരിച്ചു പിന്നീടത് the Scientific society എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു . 1859 ൽ മുറാദാബ്ദിലെ ഗുലിഷാൻ സ്കൂൾ ,ഗാസിപൂരിലെ വിക്ടോറിയ സ്കൂൾ കൊണ്ട് ഇന്ത്യൻ വിദ്യഭ്യാസ രംഗത്തെ സംഭാവന ആരംഭിച്ച സർ സയ്യിദ് 1877 ൽ ലിട്ടൻ പ്രഭു മുഹമ്മദിൻ ആംഗ്ലോ ഓറിയന്റൽ കോളേജിന് തറക്കല്ലിടുമ്പോഴേക്കും നേരിട്ട തടസ്സങ്ങൾക്ക് സമാനതകളില്ല.ഇസ്ലാമിക വിരുദ്ധനെന്ന ചാപ കുത്തലും അഞ്ചോളം എതിർ ഫത്‌വകളും മുസ്ലിം പണ്ഡിതന്മാരിൽ നിന്നും നേരിട്ടു . കുടുംബങ്ങളിൽ നിന്ന് പോലും എതിർപ് നേരിട്ട് അദ്ദേഹം തന്റെ സമ്പാദ്യവും തെരുവികളിലെ സഹായ അഭ്യർഥനവും കൊണ്ടാണ് അലിഗഢിൽ ഈ കാണുന്ന വിപ്ലവത്തിന് തിരശ്ചീല പണി തത് എന്ന് സ്മരിക്കാതെ വയ്യ.
എന്നാൽ ആധുനികതയിലേക്ക് ഉമ്മത്തിനെ ആനയിക്കുന്നതിനിടയിൽ ചില പ്രവാചക ഹദീസുകളെ തള്ളി പറഞ്ഞ നിലപാടിനോട് യോജിക്കുകവയ്യ . അതിനെ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിനെതിരെയുള്ള ഫത്വകൾക്ക് ന്യായീകരണ അവസരം ഒരുക്കുന്നുമില്ല . സർ സയ്യിദ് അഹമ്മദ് ഖാന്റെ ഇംഗ്ലീഷ് ഭാഷയോടും യൂറോപ്യൻ വിദ്യാഭ്യാസ താല്പര്യത്തിനേയും വിമർശിക്കുന്നവർ ഉണ്ട് .അന്നത്തെ സാമൂഹിക സാഹചര്യങ്ങൾക്കുള്ള പരിഹാരം എന്നതിനപ്പുറം ആധുനിക വിദ്യഭ്യാസത്തോട് അചഞ്ചല വിശ്വാസം സർ സയ്യിദിന് ഉണ്ട് എന്ന വാദത്തിൽ ക്രമക്കേടുണ്ട്. ഒരു പ്രസംഗമധ്യ അദ്ദേഹം ജനങ്ങളോട് പറയുന്നുണ്ട് "ഇന്ന് സത്യമായി അനുവഭവപ്പെടുന്ന ഈ വിജ്ഞാനവും ദർശനവും ( ആധുനിക വിദ്യഭ്യാസം) നാളെ അബദ്ധമാണെന്ന് സ്ഥാപിക്കപ്പെട്ടേക്കാം ,ഗ്രീക്ക് ദർശനങ്ങൾ അബദ്ധങ്ങളാണെന്ന് തെളിയിക്കപെട്ടത് പോലെ ,ഇനി അതിന്റെ ആധാരങ്ങൾ സത്യമാണെന്ന് വന്നാൽ പോലും ഖുർആനെ അതിജയിക്കാൻ ഇതിനാവുകയില്ല".
സർ സയ്യിദ് അഹമ്മദ് ഖാനെ കേവലമൊരു വിദ്യാഭ്യാസ പ്രവർത്തകൻ എന്ന് പരിമിതപ്പെടുത്തുന്നത് ശരിയല്ല. സമുദായത്തിന്റെ ഐക്യം ,സാമ്പത്തിക ഭദ്രത,രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ . കേവലമൊരു വൈകാരിക തലത്തിനുള്ളിൻ നിന്നും ചിന്തിച്ച് രാഷ്ട്രീയ ശക്തിയാർജിച്ച് വൈദേശിക ശക്തികളിൽ നിന്നും മോചനം നേടുക എന്നതല്ല സർ സയ്യിദ് മനസായിലാക്കിയത്. അതിനുതകുന്ന തലത്തിലേക്ക് മുസ്ലിം ജനതയെ മാറ്റിയെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത് അല്ലാത്തപക്ഷം നേരിടുന്ന പ്രത്യാഗതങ്ങളെ സർ സയ്യിദ് മനസ്സിലാക്കി എന്നും പറയാം. കൊളോണിയൽ ഇന്ത്യയിൽ കൊളോണിയൽ ശക്തിയുടെ പിന്തുണയിൽ ശക്തിയാർജിച്ച ഹിന്ദു മധ്യ വർഗത്തിനോടുപമിക്കും തലത്തിൽ ഒരു മുസ്ലിംമധ്യ വർഗം സൃഷ്ടിച്ചെടുക്കുക എന്ന രീതിയിൽ സർ സയ്യിദിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇംഗ്ലീഷ് അനുഭാവികളെ സൃഷ്ടിക്കാനല്ല അദ്ദേഹം ശ്രമിച്ചത്. ലോകം കീഴടക്കാൻ പ്രാപ്തിയുള്ള നിപുണ്യരെ വാർത്തെടുക്കാനായിരുന്നു. പൂർണ സ്വരാജിലേക്കുള്ള സ്വാതന്ത്ര്യ സമര മുന്നേറ്റ കാലത്ത് സർ സയ്യിദ് അഹമ്മദ് ഖാൻ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല .സാമ്രാജ്യ ശക്തികളോട് സംവേദനം നടത്താനുള്ള ഒരു മാധ്യമം മാത്രമായിരുന്നു അദ്ദേഹത്തിന്റെ കാലത്തെ കോൺഗ്രസ് .അത് കൊണ്ട് തന്നെ സർ സയ്യിദ് അഹമ്മദ് ഖാൻ ഒരു ഇന്ത്യൻസ്വാതന്ത്യ സമര വിരുദ്ധനാണെന്ന വാദത്തിന് ആരോഗ്യപരമായ ആയുസില്ല . 1890 കാലഘട്ടത്തിൽ ഇന്ത്യൻ മുസ്ലിം സമൂഹത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആവശ്യകതയെ സർ സയ്യിദ് മനസ്സിലാക്കിയിട്ടുണ്ട് .ഒരു പരിധിവരെ അതിനു പ്രാപ്തമായ ഒരു സമൂഹം രൂപപ്പെട്ടു എന്ന് തിരച്ചറിവായിരിക്കാം അതിന് കാരണവും . വിദ്യാഭ്യാസം നേടാതെയുള്ള രാഷ്ട്രീയ പങ്കാളിത്തത്തിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല .1876 ൽ സയ്യിദ് അമീർ അലി രൂപീകരിച്ച മുസ്ലിം സംഘടനയോടുള്ള സർ സയ്യിദിന്റെ നിസ്സഹകരണ മനോഭാവത്തിനും ഇത് തന്നെയാണ് കാരണം.
1893 ഡിസംബർ 30 ലെ അലിഗഡ് കാമ്പസിലെ യോഗത്തിൽ സജീവ രാഷ്ട്രീയ സംഘടന എന്ന ചിന്തകളെ സർ സയ്യിദ് വിഭാവനം ചെയ്തിരുന്നു .ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ സംഘടന എന്ന സ്വപ്നം നേരിൽ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പിന്നിട് മുഹ്സ്നിൽ മുൽഖും വിഖാറുൽ മുൽഖുമെല്ലാം അഖിലേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോൾ സർ സയ്യിദ് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല . ഇന്ത്യൻ മുസ്ലിങ്ങൾ ഇന്ന് നേടിയിട്ടുള്ള രാഷ്ട്രീയ സാമൂഹിക പുരോഗതിയുടെ പാരമ്പര്യം സർ സയ്യിദിലേക്ക് ചെന്നെത്തുന്നത് നിഷേധിക്കാനാവില്ല. അന്താരാഷ്ട്ര തലങ്ങളിൽ പക്വതയാർന്ന അലിഗഡ് സാന്നിധ്യം സർ സയ്യിദിനെ നന്ദിയോടെ സ്മരിക്കുന്നു .വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ ഘട്ടങ്ങൾ തേടുന്ന പുതിയ കാലത്ത് സർ സയ്യിദ് സ്മരണകൾക്ക് ആയുർദൈർഖ്യമുണ്ട്. വർഗീയ-ഫാഷിസ്റ്റ് ഉന്മൂല സിദ്ധാന്തങ്ങളുടെ പ്രത്യാഘതകൾ നേരിടുന്ന വർത്തമാന ഇന്ത്യൻ മുസ്ലിം സമുഹം സർ സയ്യിദൻ ആശയങ്ങളെ വിമാർശനാത്മകമായി ഗവേഷണം തേടേണ്ടതുണ്ട് .
മുഹമ്മദ് സിനാൻ
COMMENTS